Thread Rating:
  • 2 Vote(s) - 4.5 Average
  • 1
  • 2
  • 3
  • 4
  • 5
തുടക്കവും ഒടുക്കവും
#1
ഈ കഥ മഞ്ജുവിന്റേതാണ്.  മഞ്ജു എന്ന് പറഞ്ഞാൽ മഞ്ജിമയുടേത്. മഞ്ജിമയെ ആക്ടര്സ് ശ്രീമുഖിയുമായി താരാ തമ്യം ചെയ്യാവുന്നതാണ്........

ഒരു ഗ്രാമത്തിലെ  ദരിദ്ര കുടുംബത്തിൽ ആണ് മഞ്ജിമയുടെ ജനനം. ഓടും അസ്‌ബെസ്‌ട്ടോസും ഇട്ട ഒരു കുഞ്ഞു വീട്ടിൽ. വീട്ടിൽ ഉള്ളത് അച്ഛനും അമ്മയും അമ്മയുടെ കല്യാണം കഴിക്കാത്ത ചേച്ചിയും, പിന്നെ മഞ്ജുവിന്റെ അനിയത്തി അഞ്ചുവും. വീടിനോട് ചേർന്നുള്ള ചെറിയ ചായക്കട ആണ് അവരുടെ ആകെ ഉള്ള വരുമാനം.

നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും പല പെണ്ണുങ്ങളും പറഞ്ഞു നടന്നിരുന്ന സത്യം ആയിരുന്നു മഞ്ജു മനക്കിലെ കുട്ടൻ തമ്പ്രാന്റെ വിത്താണ് എന്ന്. അതിനു കാരണം മഞ്ജിമയുടെ അമ്മയുടെ കുടുംബം നാട്ടിലെ മനയിലെ പുറം പണികൾ ചെയ്തു കൊണ്ടായിരുന്നു പണ്ട് ജീവിച്ചു പോയിരുന്നത്.

വലിയ പേരും പ്രതാപവും ഉള്ള മനയിലെ മുടിയനായ പുത്രൻ ആയിരുന്ന കുട്ടൻ തമ്പ്രാൻ കള്ള് കുടിച്ചു പറ്റിച്ച പണിയിലാണ് മഞ്ജിമയെ അവളുടെ അമ്മയുടെ വയറ്റിൽ ആക്കിയത്.

ആ സംഭവം ഒതുക്കി തീർക്കാൻ തന്നെ ആണ് മനയിലെ ആനയുടെ രണ്ടാം പാപ്പാൻ ആയിരുന്ന  സദാശിവനുമായി മഞ്ജിമയുടെ അമ്മ ഉഷയെ കല്യാണം കഴിപ്പിക്കുന്നത്. അതിനായി കിട്ടിയ പ്രതിഫലം ആയിരുന്നു വീടിരിക്കുന്ന സ്ഥലം ഉഷയുടെ പേർക്കും സദാശിവന് കൈ നിറയെ പണവും. കല്യാണം കഴിഞ്ഞതോടെ രണ്ട് പേരുടെയും ജോലിയും അവസാനിച്ചു മനയിലെ.

ഉഷയും സദാശിവനും കൂടി പിന്നീട് തുടങ്ങിയതാണ് വീടിനോട് ചേർന്നുള്ള ചെറിയ ചായക്കട. ഭക്ഷണത്തിനു ക്ഷാമം ഇല്ല എന്നു മാത്രം. മഞ്ജിമയുടെ അച്ഛന് കിട്ടുന്ന പൈസയിൽ പകുതി കുടിച്ചു കളയാനെ തികഞ്ഞിരുന്നുള്ളൂ.
വർഷങ്ങൾ കഴിഞ്ഞിട്ടും നാവിനു എല്ല് ഇല്ലാത്ത പെണ്ണുങ്ങളുടെ സംസാരം മഞ്ജുവും കേട്ടു, താൻ മനയിലെ ആന ചവിട്ടി കൊന്ന തമ്പ്രാന്റെ വിത്താണ് എന്ന് ഉള്ളത്. അമ്മയുടെയും അച്ഛന്റെയും കല്യണം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ഉള്ള തന്റെ ജനനവും, അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ഛായയും തന്റെ ഛായയും തമ്മിലുള്ള വ്യത്യാസവും അച്ഛന് തന്നെക്കാൾ കൂടുതൽ അനിയത്തി അഞ്ജുവിനോടുള്ള ഇഷ്ടവും എല്ലാം മഞ്ജുവിന് കേട്ടത് സത്യമാണ് എന്നൊരു തോന്നൽ ഉണ്ടാക്കി എടുത്തു.

വർഷങ്ങൾ കടന്നു പോയി,,മഞ്ജിമ പ്ലസ്ടു കോമേഴ്‌സ് കഷ്ടിച്ച് കടന്നു കൂടി ഫാഷൻ ഡിസൈൻ കോഴ്സിന് ചേർന്നു. ഫാഷൻ ഡിസൈൻ കോഴ്സ് കഴിയാറാവുമ്പോൾ ആണ് മഞ്ജിമക്ക് വിവാഹലോചനകൾ വന്നു തുടങ്ങുന്നത്.

അങ്ങിനെ ഒരു ദിവസം ആണ് ബ്രോക്കറും വിനയനും, വിനയന്റെ അച്ഛനും അമ്മയും ആയിരുന്നു പെണ്ണുകാണാൻ ആയി വന്നത് . നല്ല പ്രൗടിയോടെ കഴുത്തു നിറയെ സ്വർണ മാലയും സ്വർണ വളയും ഒക്കെ അണിഞ്ഞു അമ്മയും, അമ്മക്കൊപ്പം മൂളിക്കൊണ്ടിരിക്കുന്ന അച്ഛനും ഒന്നും മിണ്ടാതെ വെളുത്ത മുണ്ടും ഷർട്ടും ഇട്ടു ഇരിക്കുന്ന വിനയനും.


ചായ കുടി കഴിഞ്ഞു ജാതകം നോക്കി പറയാം എന്നു പറഞ്ഞു അവർ ഇറങ്ങിയപ്പോൾ മഞ്ജിമ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.


പക്ഷെ രണ്ടു ദിവസങ്ങൾക്കു ശേഷം ബ്രോക്കർ വന്നു അവർക്കു പെണ്ണിനെ ഇഷ്ടമായി, ജാതകവും ചേർന്നു എന്നു പറഞ്ഞപ്പോൾ മാത്രമാണ് മഞ്ജിമ തന്നെ കാണാൻ വന്ന വിനയനെ കുറിച്ച് ശരിക്ക് ഓർത്തത്‌. കാരണം ഇതിനു മുന്നേ വന്ന ഒരുപാട് ആലോചനകൾ തന്നെ ഇഷ്ടപ്പെട്ടിട്ട് കൂടെ വീടും ചുറ്റുപാടും കാരണം. മുടങ്ങി പോയിരുന്നു.
തലയിൽ എണ്ണ കൊട്ടി പതിച്ചു ചീന്തിയ മുടി, ഇരു നിറം, സ്കെൽട് ബോഡി. മീശയും താടിയും കറുത്ത ചുണ്ടും. എന്തോ മനസ്സിന് അത്ര പിടിച്ചില്ല മഞ്ജിമക്ക്, അതിനു പുറമെ ഒരക്ഷരം പോലും തന്നോട് സംസാരിച്ചതും ഇല്ല.

എന്തായാലും ഇപ്പോളും കാര്യങ്ങൾ ഒന്നും ആയില്ലല്ലോ അപ്പോൾ നോക്കാം എന്ന് വച്ചു മഞ്ജിമ കൂടുതൽ ഒന്നും പറയാൻ പോയില്ല.

ചെക്കന്റെ വീട് കാണാൻ പോയി വന്ന അമ്മയെ കണ്ടപ്പോൾ ആണ് മഞ്ജിമ കാര്യങ്ങൾ വളരെ മുന്നോട്ട് പോയിരിക്കുന്നു എന്നു മനസ്സിലാക്കിയത്.

വന്നത് മുതൽ തുടങ്ങിയതാണ് അമ്മയും വലിയമ്മയും ബാക്കി ചില ബന്ധുക്കളും കൂടി വിനയന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് പുകഴ്ത്താൻ.
ഇരുനില വീട്. ചെറിയ വീടല്ല, മഞ്ജിമയുടെ വീട്ടുകാർക്ക് മുന്നിൽ ബംഗ്ലാവ് എന്നു പറയാം. അതും ടൈൽസ് ഇട്ട വീട്. കുറ്റം പറഞ്ഞത് വിനയന്റെ അനിയത്തി രാധികയുടെ ജാഡയെ കുറിച്ച് മാത്രം. പിന്നെ കരട് ആയി കിടന്നതു വിനയന്റെ വയസ്സ് ആണ്. 33 വയസ്സ്. അതായത് മഞ്ജിമയും വിനയനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സ്. വിനയൻ ടൗണിൽ ഓട്ടോമൊബൈൽ റിപ്പയർ കട നടത്തുന്നു സ്വന്തം ആയി.
അമ്മയും മഞ്ജിമക്കും ഒഴികെ വേറെ ആർക്കും പ്രായ വ്യത്യാസം ഒരു പ്രശ്നം ആയി തോന്നിയില്ല എന്നുള്ളത് ആണ് സത്യം. അതൊന്നും ഒരു പ്രശ്നമല്ല, ഇങ്ങനെ ഒരു ബന്ധം ജീവിതത്തിൽ കിട്ടാൻ വഴിയില്ല എന്നൊക്കെ ആണ് ഡയലോഗ്കൾ ഉണ്ടായത്. അവസാനം. അമ്മ കൂടെ അവരെ സപ്പോർട്ട് ചെയ്തത്തോടെ മഞ്ജുവിന് പിന്നെ പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ അങ്ങോട്ട്‌ എല്ലാം പെട്ടെന്ന് ആയിരുന്നു. പതുക്കെ മതി കല്യാണം എന്നുള്ള നിലപാട് ആകെ മാറി മറിഞ്ഞത് വിനയന്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. അതിനു പുറമെ കല്യാണത്തിന്റെ പകുതി ചിലവ് കൂടെ അവർ എടുക്കാം എന്നു പറഞ്ഞപ്പോൾ പിന്നെ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടായില്ല.
കല്യാണ ദിവസം സ്റ്റേജിൽ, വിനയനോടൊപ്പം ഫോട്ടോ ഷൂട്ടിനു നിന്നപ്പോൾ ആണ് മഞ്ജിമക്ക് ആ മണം കിട്ടുന്നത്. അതെ അച്ഛൻ രാത്രി വരുമ്പോൾ ഉള്ള അതെ മണം. മദ്യത്തിൻറെ മണം.
അമ്മയോട് പറയാൻ നോക്കി എങ്കിലും മിനിറ്റുകൾക്ക് മുൻപ് തന്റെ മകളുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ട് സന്തോഷിച്ചു ചിരിച്ചു കളിച്ചു നിന്ന അമ്മയെ വേദനിപ്പിക്കാനോ ടെൻഷനടിപ്പിക്കാനോ പറ്റിയില്ല മഞ്ജിമക്ക്.
വേദിയിൽ ഇരുന്നിരുന്ന പലരും മുറുമുറുതിരുന്നു മഞ്ജുവിന്റെയും വിനയന്റെയും ചേർച്ചയെ കുറിച്ച്. ഇവരിതെന്തു കണ്ടാണ് ഇങ്ങനെ ഒരു ആലോചന, ഒരു ചർച്ചയും ഇല്ല. പോരാഞ്ഞു നല്ല പ്രായ വ്യത്യാസം ഉണ്ടല്ലോ..... എല്ലാം കല്യാണത്തിന് വന്നവരുടെ ഇടയിൽ തന്നെ ഒതുങ്ങി. സദ്യ കൂടെ വിളമ്പി തുടങ്ങിയതോടെ അതും അവസാനിച്ചു.
അങ്ങിനെ സ്റ്റേജിൽ ഓരോരുത്തർ ആയി ഫോട്ടോക്കായി വന്നു പോയി. ഇതിനിടയിൽ വിനയന്റെ ചില കൂട്ടുകാർ വന്നു വിനയനു മാത്രമായി കൂൾഡ്രിങ്ക്സ് ഇടയ്ക്കിടയ്ക്ക് നൽകിയതോടെ മദ്യത്തിന്റെ മണവും അതിനനുസരിച്ചു മഞ്ജിമയുടെ മൂക്കിനുള്ളിലേക്ക് കേറി കൊണ്ടിരുന്നു.
ആരോടും ഒന്നും പറയാനാകാതെ മഞ്ജിമ സങ്കടത്തോടെ എല്ലാ കടിച്ചു പിടിച്ചിരുന്നു.
പക്ഷെ കാര്യങ്ങൾ എല്ലാവരും വൈകാതെ അറിഞ്ഞു. സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ അടിച്ചു പൂസായി കാലു തെറ്റി വിനയൻ വീണപ്പോൾ.
എല്ലാവരും അറിഞ്ഞു വിനയനെ കുറിച്ച്, അടിച്ചു പൂസായി വീണ, അതും കല്യാണ ദിവസം, കല്യാണ മണ്ഡപത്തിൽ................................
കല്യണ ദിവസം ഭക്ഷണം പോലും കഴിക്കാതെ മഞ്ജിമ എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് മഞ്ജിമ തിരിച്ചു തന്റെ തന്നെ വീട്ടിൽ എത്തി.
റൂമിനു വെളിയിൽ ഇറങ്ങാതെ കരഞ്ഞും ശപിച്ചും രണ്ടു ദിവസം. ആ രണ്ടു ദിവസവും അമ്മ ആണ് വന്നിരുന്നത് റൂമിൽ കൂടെ കരയാൻ എങ്കിൽ മൂന്നാം ദിനം അമ്മക്കൊപ്പം കുറച്ചു റിലേറ്റീവ്സ് കൂടെ ഉണ്ടായിരുന്നു. ഒപ്പം വിനയന്റെ അമ്മയും.
"അവന്റെ കൂട്ടുകാർ പറ്റിച്ച പണി ആണ് മോളെ, അവൻ അങ്ങിനൊന്നും കുടിക്കില്ല, വല്ലപ്പോളും, മോള് വന്നാൽ അവന്റെ എല്ലാ സ്വഭാവവും മാറും"... അങ്ങിനെ തുടങ്ങി... കൂടെ ബന്ധുക്കളും...
അവസാനം എന്തായാലും മോളു ആലോചിച്ചു തീരുമാനിക്ക് ഞങ്ങൾ പുറത്തിരിക്കാം എന്നും പറഞ്ഞു വിനയന്റെ അമ്മ പുറത്തു പോയി കൂടെ ബാക്കി ഉള്ളവരും, മഞ്ജുവിന്റെ അമ്മ ഒഴിച്ച്.
"മോളെ, നിനക്കറിയാം ഇവിടുത്തെ കഷ്ടപ്പാട്. ഈ കല്യാണത്തിന് തന്നെ ഒരുപാട് കടങ്ങൾ ആയി. ഇനി താഴെ അഞ്ചു. മോള് ആലോചിച്ചു തീരുമാനിക്ക്"......
അമ്മയുടെ വാക്കുകൾ കൂടെ കേട്ടപ്പോൾ, മഞ്ജുവിന് തീരുമാനം മറ്റേണ്ടി വന്നു.
കല്യാണം കഴിഞ്ഞു പെൺകുട്ടികൾ കരഞ്ഞു കൊണ്ട് ആണ് വീട് വിട്ട് പോകുക എങ്കിൽ, നിർജീവമായ അവസ്ഥയിൽ ആയിരുന്നു മഞ്ജു വിനയന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം കാറിൽ കയറി പോയത്.
ടൈൽസ് ഇട്ട ആ വലിയ ഇരുനില വീട്ടിനുള്ളിലേക്ക് തല താഴ്ത്തി മഞ്ജിമ കയറി. ആരതി ഒന്നും ഉണ്ടായിരുന്നില്ല. പതിയെ വീട്ടിനുള്ളിൽ കയറിയ മഞ്ജിമ, വിനയനെ അവിടെ എവിടെയും കണ്ടില്ല. തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന വിനയന്റെ അനിയത്തി രാധികയും, ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന വിനയന്റെ ഗൾഫിൽ ജോലി ഉള്ള അനിയൻ രതീഷും.
ആ ദിവസം രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ മാത്രം ആണ് പുറത്ത് ഇറങ്ങിയത്. ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു : നാളെ മുതൽ മോള് വേണം അടുക്കള നോക്കാൻ.
ചിരിച്ചു പറഞ്ഞു എങ്കിലും, ഒരു ആജ്ഞാ സ്വരം ഉണ്ടായിരുന്നു അതിൽ. അതിലുപരി വിനയനെ ഇതുവരെ ആയും കണ്ടില്ല വീട്ടിനുള്ളിൽ മഞ്ജിമ. മഞ്ജിമ കൂടുതൽ ചോദിക്കാനും പോയില്ല. 
ഭക്ഷണം കഴിഞ്ഞു റൂമിൽ എത്തിയ മഞ്ജിമ, ബെഡിൽ ഇരുന്നു കൊണ്ട് തന്നെ പതിയെ തന്റെ കണ്ണുകൾ അടച്ചു.
റൂമിനു പുറത്തു അമ്മയുടെ ശബ്ദം കേട്ടാണ് മഞ്ജിമ കണ്ണ് തുറന്നത്.
അമ്മ പറയുന്നത് മഞ്ജിമ കേട്ടു " മര്യാദക്ക്, കിടന്നു ഉറങ്ങിക്കോ. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ. അറിയാലോ എന്നെ... "..
സെക്കണ്ടുകൾക്ക് ശേഷം വാതിൽ തുറന്നു വിനയൻ വന്നു അകത്തു. മഞ്ജിമ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു. ആടി ആടി കൊണ്ട് വിനയൻ തന്റെ നേരെ പതിയെ പതിയെ നടന്നു വന്നു.
മഞ്ജിമ പേടിയോടെ പിന്നിലേക്ക് ചുവടുകൾ വച്ചു. ഒരു വളിച്ച ചിരിയുമായി, തന്റെ അടുത്ത് വന്നു രണ്ടു കൈകളും മഞ്ജിമയുടെ ഇരു തോളിലുമായി വച്ചു തന്റെ മുഖം മഞ്ജിമയുടെ മുഖവുമായി അടുപ്പിച്ചു.
മദ്യത്തിന്റെ നാറുന്ന മണം മഞ്ജിമയുടെ മൂക്കിലേക്ക് അടിച്ചു കേറിയതും, പേടിച്ചു നിന്നിരുന്ന മഞ്ജിമ മൂക്ക് പൊത്തി കൊണ്ട് തല ചെരിച്ചു പിന്നിലേക്ക് മാറി.
അത് കണ്ട വിനയൻ എന്തോ ഓർമ വന്ന പോലെ, പിന്നൊന്നും മിണ്ടാതെ തന്റെ ഷർട്ട്‌ ഊരി നിലത്തിട്ടു നേരെ ബെഡിലേക്ക് നടന്നു.
അന്തം വിട്ട്, പേടിച്ചറണ്ട് നിന്ന മഞ്ജിമ കാണുക തന്നെ, ബെഡിലേക്ക് വീണ വിനയൻ, അധികം വൈകാതെ കൂർക്കം വലിയോടെ ഉറക്കം ആരംഭിച്ചു.
മഞ്ജിമയുടെ കണ്ണിൽ നിന്നു കണ്ണ് നീർ ധാര ധാര ആയി ഒഴുകി, പതിയെ മഞ്ജിമ ചുവരിലൂടെ ഉരഞ്ഞു തറയിൽ ഇരുന്നു. തന്നെ ശപിച്ചു കൊണ്ട്.
എത്ര സമയം പോയെന്നു അറിയില്ല, വിനയന്റെ കൂർക്കം വെളിയിലൂടെ മഞ്ജിമയുടെ തേങ്ങൽ പുറത്തു കേട്ടില്ല.
എന്തു ചെയ്യണം എന്നറിയാത്ത മഞ്ജിമക്ക് മുന്നിൽ നിന്നത് തന്റെ വീട്ടിലെ അവസ്ഥ ആണ്, അമ്മയുടെ വാക്കുകൾ, അനിയത്തി അഞ്ജുവിന്റെ ഭാവി.....
സമയം, അഞ്ചര ആയി കാണും, റൂമിനു പുറത്തു ലൈറ്റ് ഓൺ ആയിരിക്കുന്നു. പുതിയതായി വന്ന വീട്ടിലെ പെണ്ണ് എന്ന നിലയിൽ, മഞ്ജിമ പതിയെ താൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പതിയെ റൂമിനു വെളിയേലേക്കു നടന്നു, വായ തുറന്നു സുഖ നിദ്രയിൽ ഉള്ള തന്റെ ഭർത്താവിനെ ഒന്ന് നോക്കി കൊണ്ട്......
അടുക്കളയിൽ എത്തിയ മഞ്ജിമയെ അടിമുടി നോക്കി, സരസ്വതി(വിനയന്റെ അമ്മ) പറഞ്ഞു : അഞ്ചരക്കുള്ളിൽ കുളിച്ചു റെഡി ആയിട്ടേ അടുക്കളയിൽ കയറാവൂ എന്നു.
പറച്ചിലിൽ ഉണ്ടാർന്നു, കുളിച്ചു റെഡി ആയി അഞ്ചരക്ക് എത്തിയേക്കണം അടുക്കളയിൽ എന്നു.
തിരിച്ചു റൂമിലെത്തിയ മഞ്ജിമ പറഞ്ഞപോലെ, കുളിച്ചു റെഡി ആയി തിരിച്ചു അടുക്കളയിൽ എത്തി. പിന്നീട് 45 മിനിറ്റ് വീട്ടിലെ രീതികളെ കുറിച്ചും, വീട്ടിലെ ആളുകളുടെ പതിവുകളെ കുറിച്ചും സരസ്വതി വ്യക്തമായി പറഞ്ഞു കൊടുത്തു, വിനയനെ കുറിച്ച് ഒഴിച്ച്.
വിനയനെ കുറിച്ച് രണ്ടു വചനത്തിൽ ഒതുക്കി സരസ്വതി : അവൻ 9 ആവും നീക്കാൻ, അല്ലെങ്കിൽ അവനു തോന്നുമ്പോൾ. സ്വന്തം കട അല്ലെ. എല്ലാം അവന്റെ ഇഷ്ടം.....
രണ്ടു മൂന്നു ദിവസം, മഞ്ജിമ കാര്യങ്ങൾ മനസ്സിലാക്കി കുറെ ഒക്കെ. പാരമ്പര്യം ആയി നല്ല സ്വത്തു ഉള്ള സരസ്വതിക്കും സദാനന്ദനും കല്യാണത്തിന് ശേഷം 5 വർഷങ്ങൾക്ക് ശേഷം ആണ് വിനയൻ ജനിച്ചത്.
വീട്ടിൽ സരസ്വതി പറയുന്നത് ആണ് അവസാന വാക്ക്. ആരും അതിൽ മേലെ പോകില്ല. വിനയനെ ഒരുപാട് ലാളിച്ചു സ്നേഹിച്ചു ആണ് വളർത്തിയത്. വിനയൻ ജനിച്ചു ഏഴു വർഷങ്ങൾക്ക് ശേഷം ആണ് രതീഷിന്റെ ജനനം. അതും കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം രാധിക. രാധിക ഇപ്പോൾ പ്ലസ് വൺ പഠിക്കുന്നു. അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനം. തിന്ന പ്ലേറ്റ് പോലും കഴുകാത്ത പെണ്ണ്. 
അഞ്ചരക്ക് എഴുന്നേറ്റു കഴിഞ്ഞു ആദ്യം ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കണം. എട്ടു മണിയോടെ വീട് വൃത്തി ആക്കൽ. പിന്നീട് വീണ്ടും കുളി. എന്നിട്ട് ഉച്ചക്കുള്ളത് ഒരുക്കണം. വിനയൻ രാവിലെ പോയാൽ രാത്രിയെ വരൂ. വിനയൻ ഉച്ചക്കു പുറത്തു നിന്നെ കഴിക്കു. രാത്രി കഴിച്ചാൽ കഴിച്ചു.പുറം പണിക്കു ശാന്ത ചേച്ചി വരും.
രണ്ടു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിൽ കൂടുതൽ സംസാരം ഉണ്ടായില്ല വിനയനും മഞ്ജിമയും തമ്മിൽ. രാത്രി പതിവ് പോലെ വരും, കുടിച്ചു, രണ്ടു ദിവസവും ആദ്യ ദിവസം പോലെ തന്നെ.
വിനയൻ അടുത്തേക്ക് വരും, മൂക്ക് പൊത്തി മഞ്ജിമ പിന്നിലേക്ക് മാറും. വിനയൻ പാട് നോക്കി ബെഡിൽ പോയി കൂർക്കം വലിച്ചു കിടന്നുറങ്ങും.
പക്ഷെ മൂന്നാം ദിവസം മഞ്ജിമയുടെ മൂക്ക് പോത്തൽ ഫലം കണ്ടില്ല................................
രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അതുപോലെ തന്നെ .................................
ദിവസങ്ങൾ കടന്നു പോയി, നിർജീവമായ കിടന്ന രാത്രികൾ,..............
ഇതിനിടയിൽ മഞ്ജിമ ഗർഭിണി ആയി അപ്സര പിറന്നു .........................................................................


വർഷങ്ങൾ കടന്നു പോയി.വീട്ടിലെ വേലക്കാരിയുടെ അവസ്ഥയിൽ ആണ് മഞ്ജിമ ഇന്ന് എന്നു പറയാം. വീട്ടിലെ പണികൾ മൊത്തം ചെയ്യുന്നത് മഞ്ജിമ ആണ്. ആകെ ഒരു ഹോബി എന്ന് പറയാൻ ഉള്ളത് വീട്ടിൽ ഉള്ള തയ്യൽ മെഷീൻ ആണ്.
രണ്ടു വർഷങ്ങൾക്ക് ശേഷം രതീഷ് വിവാഹം കഴിച്ചു. തന്റെ ജോലികൾക്ക് ഇത്തിരി കുറവ് വരും എന്നു പ്രതീക്ഷിച്ച മഞ്ജിമക്ക് അപ്പാടെ തെറ്റി. സംഗീത, വന്നു കയറിയത് 80 പവനും ഇന്നോവ കാറും കൊണ്ട്.
വന്നു കയറി രണ്ടാഴ്ച അടുക്കളയിൽ മുഖം കാണിച്ച സംഗീത പിന്നങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. നോക്കണ്ട എന്നു അമ്മായി അമ്മ സരസ്വതിയുടെ തീരുമാനവും. കൂടാതെ മാസ്റ്റർ ഡിഗ്രി സ്റ്റുഡന്റ് കൂടെ ആയ സംഗീത, രതീഷ് തിരിച്ചു ഗൾഫിൽ പോയ ശേഷം റൂമിൽ നിന്നു പുറത്തു വന്നിരുന്നത് കോളേജിൽ പോകാനും, ഉണ്ണാനും ടീവി കാണാനും മാത്രം ആയിരുന്നു.

ആദ്യം ഒരു ചേട്ടത്തി അമ്മ വില തന്നു എങ്കിലും ഇപ്പോൾ അവളും വിനയന്റെ അനിയത്തി രാധികയെ പോലെ തന്നെ വേലക്കാരി ലെവലിൽ തന്നെ കാണാൻ തുടങ്ങിയിരിക്കുന്നു എന്നു മഞ്ജിമ വിഷമത്തോടെ മനസ്സിലാക്കി.

ആരോട് പറയാൻ, പറഞ്ഞു ഒരു കാര്യവും ഇല്ല എന്നു നന്നായി അറിയാമായിരുന്നു മഞ്ജിമക്ക്. അപ്സരക്ക് എന്തെങ്കിലും വാങ്ങണം എങ്കിൽ അമ്മയോട് പൈസ ചോദിക്കണ്ട അവസ്ഥ ആണ് മഞ്ജിമക്ക് ഉള്ളത്.

വീട്ടിൽ രാധികയും സംഗീതയും പുത്തൻ ഡ്രെസ്സുകൾ ഇട്ടു നടക്കുമ്പോൾ മഞ്ജിമക്ക് കിട്ടുക വർഷത്തിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ ആണ് പുതിയത്, പിന്നെ കിട്ടുന്നത് വേണ്ടാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ആണ്. മഞ്ജിമ തന്നെ വീട്ടിലുള്ള തയ്യൽ മെഷീൻ ഉപയോഗിച്ച് തനിക്കു പറ്റിയ സൈസിലേക്ക് അതിനെ മാറ്റി എടുക്കും. വീട്ടിൽ തന്നോട് സ്നേഹവും അനുകമ്പയും ഉള്ള വ്യക്തി അച്ഛൻ മാത്രം ആയിരുന്നു.

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞ്. വിനയൻ പഴയ വിനയൻ അല്ല, സ്നേഹം ഉണ്ട്, മഞ്ജുവിനോടും മകൾ അപ്സരയോടും. പക്ഷെ അതിനേക്കാൾ സ്നേഹം ഇന്നും മദ്യത്തിനോട് തന്നെ. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു, ഒരു മാറ്റവും ഇല്ലാതെ ആയപ്പോൾ വരുന്നിടത്തു വച്ചു കാണാം എന്ന അവസ്ഥയിൽ എത്തി മഞ്ജു.

കിടപ്പറയിൽ ആണെങ്കിൽ എന്തൊക്കെയോ ചെയ്തു കൂട്ടും വിനയൻ. അഞ്ചു മിനിറ്റ് എല്ലാം ശുഭം.

എല്ലാം അടക്കി ഒതുക്കി പിടിച്ചു മഞ്ജിമ ഇന്നും ഈ വീട്ടിൽ കഴിയുന്നതിൽ പ്രധാന കാരണം തന്റെ അനിയത്തി അഞ്ജുവിനെ ഓർത്താണ്. തന്നെ പോലെ അല്ല, കറുത്തു മെലിഞ്ഞു അധികം ഭംഗി പോലും ഇല്ല അഞ്ജുവിന്. അതും പോരാഞ്ഞു വീട്ടിൽ അഞ്ചു പൈസ എടുക്കാനില്ല.

ഡിഗ്രി പഠിക്കുന്ന അഞ്ജുവിന്റെ ലാസ്റ്റ് രണ്ട് സെമെസ്റ്റർ ഫീസ് കൊടുത്തത് സരസ്വതി ആണ്. അത് കൂടാതെ മഞ്ജുവിന്റെ അച്ഛൻ നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആയപ്പോളും സരസ്വതി കുറച്ചു കാശ് കൊടുത്തിരുന്നു. അഞ്ജുവിന് ഒരു ആലോചന വന്നാൽ, പറയാൻ മടിക്കേണ്ട എന്നു സരസ്വതി മഞ്ജുവിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്.

മഞ്ജുവിനറിയാം ഇതെല്ലാം താൻ ഇവടെ വേലക്കാരിയെ പോലെ, കള്ളുകിടിയനായ തന്റെ മകനെ നോക്കുന്നതിനുള്ള കൂലി ആയി ആണ് എന്നു.

അപ്സര വളർന്നു വരുന്നതിനനുസരിച്ചു ചിലവുകൾ കൂടി വന്നു. അമ്മയോട് ഓരോരോ കാര്യത്തിനും പൈസ ചോദിക്കുന്നതിനു പറ്റാതായപ്പോൾ ആണ് കുടുംബശ്രീ തിരുവാതിര കളി കൂട്ടത്തിലെ വിമല ചേച്ചി പറഞ്ഞ ജോലി കാര്യത്തെ കുറിച്ച് മഞ്ജിമ ചിന്തിച്ചത്.

രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലര അഞ്ചു മണി വരെ. ഫർഹനാ ടൂർസ് ആൻഡ് ട്രാവൽസ് എന്നാണ് കടയുടെ പേര്. നാലഞ്ചു ടൂർ ബസും, ട്രാവലരും ഉള്ള ഫർഹാന ടൂർസ് ആൻഡ് ട്രാവെൽസ് ബുക്കിങ്ങിന് ഉള്ള ഷോപ്പ്.

അവിടെ ആയിരുന്നു വിമല ജോലി ചെയ്യുന്നത്. വിമല ഗൾഫിലേക്ക് പോകുക ആണ് അടുത്ത മാസം, ഭർത്താവിന്റെ അടുത്തേക്ക്. ഫർഹാന മനസിലിൽ നൗഫൽ ആണ് ടൂർസ് ആൻഡ് ട്രാവൽസ് ഓണർ. നൗഫൽ വിമലയുടെ കോളേജ് സീനിയർ ആണ്. അതുകൊണ്ട് തന്നെ വിമല പറഞ്ഞാൽ ആ ജോലി മഞ്ജിമക്ക് കിട്ടും എന്നുറപ്പാണ്.
വിനയനോട് പറഞ്ഞപ്പോൾ മഞ്ജിമ വിചാരിച്ച പോലെ തന്നെ എന്തു ചെയ്താലും കുഴപ്പമില്ല എന്ന നിലപാട് ആണ് വന്നത്.
അച്ഛൻ വഴി അമ്മയോട് കാര്യം പറഞ്ഞവതരിപ്പിച്ചു. വീട്ടിലെ പണി അത് ഇത് എന്നൊക്കെ പറഞ്ഞെങ്കിലും, മഞ്ജിമ നേരിട്ട് വീട്ടിലെ പണികൾക്ക് ഒരു കുറവും ഉണ്ടാവില്ല എന്നു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവസാനം സരസ്വതി സമ്മതം മൂളി.
ഉടൻ തന്നെ വിമലേച്ചിയോട് കാര്യം വിളിച്ചു പറയുകയും ചെയ്തു മഞ്ജിമ.
പിന്നീടങ്ങോട്ട് 4 മണിക്കായി മഞ്ജിമയുടെ ഉറക്കം ഉണരൽ. ഏറ്റവും വലിയ ഒരു ഭാഗ്യം എന്നു പറയുന്നത്, അപ്സരയുടെ സ്കൂളിൽ നിന്നു അധികം ദൂരം ഉണ്ടായിരുന്നില്ല മഞ്ജിമയുടെ ജോലി സ്ഥലം എന്നതാണ്.
വീട്ടിലെ എല്ലാ പണിയും കഴിഞ്ഞ്, അപ്സരയോടൊപ്പം നടക്കും വീട്ടിൽ നിന്ന് മഞ്ജിമ. നടന്നു വരുന്ന വഴി  ഫർഹാന മൻസിലിൽ കയറി കടയുടെ ചാവി വാങ്ങി 0900 മണിയോടെ കട തുറന്നു അടിച്ചു വാരി, തുടച്ച് സുനിലേട്ടൻ വരാൻ കാത്തിരിക്കും മഞ്ജിമ.സുനിലേട്ടൻ വന്നാൽ അപ്സരയെ കൊണ്ടു പോയി ആക്കും സ്കൂളിൽ. സുനിലേട്ടൻ ആയിരുന്നു കടയിലെ മെയിൻ ജോലിക്കാരൻ. സുനിൽ ആയിരുന്നു മഞ്ജിമക്ക് വേണ്ട ട്രെയിനിങ് കൊടുത്തത്. 32 വയസ്സുള്ള സുനിലേട്ടൻ ഇത് വരെ ആയും കല്യാണം കഴിച്ചിട്ടില്ല. വീട്ടിലെ പ്രാരാബ്ദം തന്നെ കാരണം. മഞ്ജിമയെ കുറിച്ച് എല്ലാം വിമല പോകുന്നതിനു മുൻപ് സുനിലിനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുനിൽ എപ്പോളും ചിരിച്ചു വളരെ മയത്തിലെ മഞ്ജിമയോട് സംസാരിച്ചിരുന്നുള്ളു. ഓണർ നൗഫൽ ഇടക്കൊക്കെ വന്നു പോകും കടയിൽ. രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ആണ് ഈ വന്നു പോക്ക്. നൗഫലും വളരെ സൗമ്യമായേ പെരുമാറിയിരുന്നുള്ളൂ മഞ്ജിമയോട്. അപ്സര ക്ലാസ്സ്‌ കഴിഞ്ഞാൽ മഞ്ജിമ കൂട്ടി കൊണ്ട് വരും കൂടെ ഇരുത്തും ജോലി കഴിയുന്ന വരെ.
ആദ്യത്തെ ഒരുമാസം ആകെ മുറുമുറുപ്പ് ഉണ്ടായിരുന്നു മഞ്ജിമയുടെ വീട്ടിൽ. ആ പണി നടന്നില്ല, ഈ പണി നടന്നില്ല. പതുക്കെ പതുക്കെ അതിൽ കുറവ് വന്നു. ആദ്യം കിട്ടിയ സാലറിയുടെ പകുതി മഞ്ജിമ സരശ്വതിക്കു കൊടുക്കുക കൂടെ ചെയ്തത്തോടെ പിന്നെ സംസാരം ഒന്നും കേട്ടില്ല. അതിനു പുറമെ മഞ്ജിമ വീട്ടിൽ ഒരു കുറവും വരാതിരിക്കാൻ പരമാവധി ശ്രമിച്ചു പൊന്നു.

ജോലി കിട്ടി 5 മാസം കഴിഞ്ഞു കാണണം. മഞ്ജിമയുടെ ജന്മ നാട്ടിൽ അമ്പലത്തിലെ ഉത്സവം വന്നെത്തി. എല്ലാ വർഷവും ഒന്ന് രണ്ട് ദിവസം തന്റെ വീട്ടിൽ നിൽക്കാറുണ്ട് ഈ സമയത്ത് മഞ്ജിമ.
പൂരത്തിന്റെ അന്ന്  അമ്പലത്തിൽ തൊഴാനും, പറയെടുപ്പും കൂടെ പഞ്ചാവാദ്യവും കാണാൻ ആയി അമ്മയും അഞ്ജുവും അപ്സരയും ആയി മഞ്ജിമ നടക്കുമ്പോൾ ആണ് ജലജ അമ്മായിയെ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം.ശരിക്ക് പറഞ്ഞാൽ കല്യാണത്തിന്റെ അന്ന് കണ്ടതാണ്.
ജലജ മഞ്ജിമയെ ചേർത്ത് നിർത്തി പറഞ്ഞു : എന്തു കോലം ആടീ ഇത്. കളർ ഒക്കെ പോയല്ലോ. മുടി എവടെ?..... കുറെ കുറ്റങ്ങൾ.
റോഡ് സൈഡ് ആണെന്ന് നോക്കാതെ തുടങ്ങി കത്തി അടി ജലജയും, മഞ്ജിമയും, അമ്മ ഉഷയും കൂടി. ഒപ്പം പതിയെ പതിയെ അമ്പലത്തിലേക്ക് നടത്തവും.
ജലജ, മഞ്ജിമ വളരെ റെസ്‌പെക്ട് ചെയ്യുന്ന, ഇഷ്ടപെടുന്ന ഒരുപക്ഷെ അമ്മയ്ക്ക് അത്ര തന്നെ ഇഷ്ടപ്പെടുന്ന സ്ത്രീ ആണ്.
ജലജ കണ്ടാൽ നടി ആനിയുടെ അതെ രൂപം. അതെ കളർ. മഞ്ജിമയുടെ വീട്ടിൽ നിന്നു 100 മീറ്റർ മാറി ആണ് ജലജയുടെ തറവാട് വീട്. ജലജ ജനിച്ചു വളർന്നത് അവിടെ ആണ്.
മഞ്ജിമക്ക് ഓർമ ഉള്ളത് മുതൽ ഇത്രേം തന്റേടം ഉള്ള വേറെ സ്ത്രീയെ കണ്ടിട്ടില്ല. ആരോടും ഉരുളക്ക് ഉപ്പേരി കണക്കിൽ മറുപടി കൊടുക്കുന്ന പ്രകൃതം. എന്തും ബോൾഡ് ആയി നേരിടുന്ന പ്രകൃതം. മഞ്ജിമ കുട്ടികാലം മുതലേ ജലജയെ ആണ് ഐഡൽ ആയി കണ്ടിരുന്നത്.

എല്ലാറ്റിനും ഉപരി ജലജ യുടെ മകൻ ആണ് അഭി എന്നു വിളിപ്പേര് ഉള്ള അഭിജിത്. തന്നെക്കാൾ ഒരു വയസ്സിനു കുറവ് ഉണ്ടെങ്കിൽ കൂടി മഞ്ജിമയെയും അഭിയേയും ഒന്നിച്ചാണ് സ്കൂളിൽ ചേർത്തത്. ഒരേ ക്ലാസ്സിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സ്‌ വരെ ഒന്നിച്ചാണ് പഠിച്ചത്. മഞ്ജിമയും അഭിയും കളിക്കൂട്ടുകാർ ആയിരുന്നു എന്നർത്ഥം.

ഗൾഫിലുള്ള സജീവനുമായി വിവാഹം കഴിഞ്ഞ ശേഷം സജീവന്റെ തറവാട്ടിലെക്ക് താമസം മാറിയ ജലജ, കൂട്ടുകുടുംബത്തിലെ ഓരോരോ പ്രശ്നങ്ങൾ കാരണം തിരികെ തന്റെ വീട്ടിലേക്കു വന്നു. സജീവൻ ഗൾഫിൽ നിന്നു ലീവിന് വന്നാൽ മാത്രം ആണ് പിന്നങ്ങോട്ട് പോക്ക്.

മഞ്ജിമയുടെ വീട്ടിലെ അവസ്ഥ നന്നായി അറിയാമായിരുന്ന ജലജ, മഞ്ജിമയെ അന്യ ആയി കണ്ടിരുന്നില്ല. സ്കൂൾ വിട്ട് വന്നാൽ, അഭിക്കു കഴിക്കാൻ കൊടുക്കുന്നതിനൊപ്പം മഞ്ജിമക്കും കൊടുത്തിരുന്നു. അതെ പോലെ ടീവി കാണൽ, ഒന്നിച്ചിരുന്നു പടിക്കൽ എല്ലാം അഭിയും മഞ്ജിമയും ഒന്നിച്ചായിരുന്നു. ഗൾഫിൽ നിന്നു സജീവൻ കൊണ്ട് വന്നിരുന്ന മിട്ടായികളും മറ്റു സാധനങ്ങൾ വരെ ജലജ മഞ്ജിമക്ക് കൊടുത്തിരുന്നു. ജലജ മഞ്ജിമക്ക് രണ്ടാനമ്മ ആയിരുന്നു എന്നർത്ഥം.

ജലജ കുട്ടികാലം മുതലേ അഭിയെ തന്റെ കൺട്രോളിൽ ആണ് വളർത്തിയിരുന്നത്. അഭിയെ നാട്ടിലെ കച്ചറ പിള്ളേരുടെ കൂടെ ഒന്നും വിടാതെ മഞ്ഞിമയോടൊപ്പം മാത്രം അവളുടെ വീട്ടിലേക്കു മാത്രം ആണ് വീട്ടിരുന്നത്.

എവടെ പോകുമ്പോളും മഞ്ജിമയും അഭിയും ഒന്നിച്ചായിരുന്നു. മണ്ണപ്പം ചുട്ടു കളി മുതൽ അങ്ങോട്ട്‌. അഭിക്കും മഞ്ജിമയുടെ വീട്ടിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു എന്നും. തന്നോട് കാണിക്കാത്ത സ്നേഹം പോലും അച്ഛൻ അഭിയോട് കാണിച്ചിരുന്നു മഞ്ജിമയുടെ.

എട്ടാം ക്ലാസ്സ്‌ പകുതി വരെയും അഭിയും മഞ്ജിമയും ഈ സൗഹൃദം തുടർന്നു വന്നു. എട്ടാം ക്ലാസ്സിൽ പകുതിയിൽ വച്ചാണ് അഭിയുടെ അച്ഛൻ സജീവന്റെ മരണ വാർത്ത വരുന്നത്. ഗൾഫിൽ വാഹന അപകടത്തിൽ ആയിരുന്നു മരണം.
അഭിയും അമ്മ ജലജയും അഭി എട്ടാം ക്ലാസ്സ്‌ കഴിഞ്ഞതോടെ സജീവന്റെ വീട്ടിലേക്ക് താമസം മാറി. അഭിക്കവിടെ സ്കൂളിൽ അഡ്മിഷൻ എടുത്തു.
അഭി പോയതോടെ മഞ്ജിമ ഒറ്റപ്പെട്ടു പോയി എന്നു പറയാം. മഞ്ജിമയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ പോയതോടെ ആകെ ഒറ്റപ്പെടൽ. മാസങ്ങൾ എടുത്തു അതൊന്നു ചെറുതായെങ്കിലും മാറാൻ
ഇതിനിടയിൽ ന്യൂസ്‌ കേട്ടു ജലജയും അഭിയും പുതിയ വീട്ടിലേക്ക് താമസം മാറി. ജലജ അമ്മായി ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് ചേർന്നു.

ഇടക്കൊക്കെ അഭിയും അമ്മയും നാട്ടിൽ വന്നു പോയിരുന്നു. ജലജയുടെ അമ്മ കിടപ്പായതോടെ ആണ് തീരെ വരവ് കുറഞ്ഞത്. ഇവിടെ വീട്ടിൽ ഉള്ള ചേട്ടന്റെ ഭാര്യ അമ്മയെ മര്യാദക്ക് നോക്കുന്നില്ല എന്ന കംപ്ലയിന്റ് വന്നപ്പോൾ ജലജ അമ്മയേം കൂടി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

പിന്നീട് മഞ്ജിമ അഭിയെ കണ്ടത് അമ്പലത്തിന്റെ ഉത്സവങ്ങളിൽ ആയിരുന്നു. അഭി അതിനിടയിൽ ഒരുപാട് മാറി പോയിരുന്നു എന്നു മഞ്ജിമ മനസ്സിലാക്കി. ഒരുപാട് സംസാരിച്ചിരുന്ന, കുട്ടികാലത്തു ഭാര്യയും ഭർത്താവും ആയി വരെ കളിച്ചിരുന്ന അഭി അല്ലായിരുന്നു ഓരോ വരവിനും ശേഷം.
Like Reply
Do not mention / post any under age /rape content. If found Please use REPORT button.


Messages In This Thread
തുടക്കവും ഒടുക്കവും - by DEVTEEN92 - 08-12-2023, 12:26 PM



Users browsing this thread: 1 Guest(s)